Site icon Janayugom Online

അഞ്ച് പേരെ കൊന്ന നരഭോജി കടുവയെ മൃഗശാലയിലേക്ക് മാറ്റി

നരഭോജിയായ കടുവയെ ലഖ്നൗവിലെ നവാബ് വാജിദ് അലി ഷാ മൃഗശാലയിലേക്ക് മാറ്റി. നാല്‍പ്ത് ദിവസത്തിനിടയില്‍ ഖൈരാതിയ ഗ്രാമത്തിലെ അഞ്ചോളം പേരെയാണ് കുടുവ കൊലപ്പെടുത്തിയത്. ശാരീരിക വൈകല്യമുള്ള കടുവയ്ക്ക് കാട്ടില്‍ ഇരയെ തേടി ഭക്ഷിക്കാനുള്ള കഴിവില്ലാത്തതിനാല്‍ മനുഷ്യരെയാണ് കൂടുതലായി വേട്ടയാടിയിരുന്നതെന്ന് ഫോറസ്റ്റ് അധികൃതര്‍ പറയുന്നു. 

ഏകദേശം ഒമ്പത് വയസ് പ്രായം വരുന്ന പെണ്‍ കടുവയാണിത്. മഞ്ജര പുരബ് വനമേഖലിയില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കടുവ ജനങ്ങള്‍ക്ക് ഭീക്ഷണിയായതിനെ തുടര്‍ന്നാണ് മൃഗശാലയില്‍ മാറ്റിയതെന്ന് കതർണിയാഘട്ട് വന്യജീവി സങ്കേതത്തിലെ ഡിഎഫ്ഒ ആകാശ് ബധാവന്‍ പിടിഐയോട് പറ‍ഞ്ഞത്. കടുവയുടെ ഇടത് കാല്‍ ഒടിഞ്ഞിട്ടുണ്ടെന്നും വേട്ടയാടന്‍ അതിന് പ്രയാസമാണെന്നും അധികൃതര്‍ പറയുന്നു. ഇന്ന് രാവിലെയാണ് കടുവ ലഖ്നൗവിലെ മൃഗശാലയില്‍ എത്തിയത്. 

Eng­lish Summary:The man-eat­ing tiger that killed five peo­ple has been shift­ed to a zoo
You may also like this video

Exit mobile version