Site icon Janayugom Online

മകള്‍ ബലാത്സംഗത്തിനിരയായി, പൊലീസില്‍ പരാതിപ്പെട്ട മാതാവിനെ വെടിവച്ച്‌ കൊന്നു: രണ്ടുപേര്‍ അറസ്റ്റില്‍

മകള്‍ ബലാത്സംഗത്തിനിരയായത് പൊലീസില്‍ പരാതിപ്പെട്ട 31കാരിയെ വെടിവച്ച്‌ കൊന്നു. സംഭവത്തില്‍ ആരോപണവിധേയന്റെ ബന്ധുക്കളായ പിതാവും മകനും അറസ്റ്റിലായി. ഒരു പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഫര്‍സാന ഇര്‍ഫാന്‍ ഷെയ്ഖ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
മാന്‍ഖുര്‍ദിലെ ഇന്ദിരാ നഗര്‍ പ്രദേശത്താണ് സംഭവം. വെടിവച്ച ആതിഷ് സിങ് എന്നയാളും ഇയാളുടെ പിതാവ് സോനു സിങ്ങുമാണ് പിടിയിലായത്. മൂന്നാം പ്രതി സോനു സിങ്ങിന്റെ ഭാര്യ ശില്പ ഒളിവിലാണ്. 

പ്രതികളുടെ കുടുംബാംഗമായ ആദിത്യ എന്ന യുവാവ് തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗത്തിനിരയാക്കിയതായി ഫര്‍സാന പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രകോപിതരായ ആതിഷും സോനു സിങ്ങും ശില്പയും ഫര്‍സാനയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.
ഫര്‍സാനയെ കൊന്ന ശേഷം ഒളിവില്‍ പോയ മൂന്ന് പ്രതികളെയും പിടികൂടാന്‍ പൊലീസ് പത്ത് സംഘമായാണ് അന്വേഷണം നടത്തിയത്. ഒടുവില്‍ രത്നഗിരിയില്‍ വച്ച്‌ പിതാവും മകനും പിടിയിലാകുകയായിരുന്നു. 

Eng­lish Sum­ma­ry: The moth­er who com­plained to the police about the rape of her daugh­ter was shot dead: two peo­ple were arrested

You may also like this video

Exit mobile version