സംസ്ഥാനത്ത് കോൺക്രീറ്റ് കട്ടിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ ഒത്തുചേരുന്നു. മാർച്ച് 12ന് രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ നെടുമ്പാശേരി ഡയാന ഹയ്റ്റ്സ് ഹോട്ടലിലാണ് പരിപാടി.
തൊഴിൽ സംബന്ധിച്ച വിഷയങ്ങളിൽ ഈ രംഗത്തെ വിദഗ്ധരും സുരക്ഷാവിഷയത്തിൽ കേരള ഫയർഫോഴ്സിലെ ഉദ്യോഗസ്ഥരും ക്ലാസുകൾ നയിക്കും. ആധുനിക മെഷിനറികൾ, ഇൻഷുറൻസ് എന്നിവയിലും അവതരണങ്ങളുണ്ടാകും.
അഞ്ഞൂറോളം കരാറുകാരും പതിനായിലത്തിലേറെ തൊഴിൽ വിദഗ്ധരുമാണ് അപകടം നിറഞ്ഞതും കഠിനാധ്വാനമേറിയതുമായ ഈ മേഖലയിലുള്ളത്. തൊഴിൽ സുരക്ഷയ്ക്കായി സ്വയം കരുതലല്ലാതെ സർക്കാർ സംവിധാനങ്ങളുടേതായ ആനുകൂല്യങ്ങളൊന്നും ഇവർക്കില്ല. കെട്ടിട നിർമ്മാണ ചട്ടങ്ങൾ കൂടുതൽ കർക്കശമാക്കിയതോടെയാണ്, ഭാഗികമായോ ചില പ്രത്യേക ഭാഗങ്ങളിലോ കെട്ടിടങ്ങൾക്ക് കേടുപാടുണ്ടാക്കാതെ അടർത്തിമാറ്റുന്ന ഈ ശ്രമകരമായ ഈ ജോലിയിലേക്ക് കൂടുതൽ പേർ കടന്നുവന്നത്. തൊഴില്‍ അവകാശങ്ങളും സുരക്ഷയുമായും ബന്ധപ്പെട്ട വിഷയങ്ങളും ഭാവി പരിപാടികളും ഇൾപ്പെടെ നാളെ നടക്കുന്ന കോൺഫറൻസ് ചർച്ച ചെയ്യും. സംസ്ഥാന തലത്തിൽ സംഘടനാരൂപീകരണവും ഭാരവാഹി തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുമെന്ന് സംഘാകര്‍ അറിയിച്ചു.
English Summary: The organization is formed in the field of concrete cutting
You may like this video also