Site iconSite icon Janayugom Online

സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുത്തു തീർക്കും: മന്ത്രി ജി ആര്‍ അനില്‍

കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുത്തു തീർക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു. 2024–25 സംഭരണ വർഷത്തിൽ 2,07,143 കർഷകരിൽ നിന്നായി ആകെ സംഭരിച്ച നെല്ലിന്റെ വിലയായ 1645 കോടി രൂപയിൽ 1399 കോടി രൂപയും നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് ഇനത്തിൽ വകയിരുത്തിയ തുകയിൽ നിന്ന് ഏറ്റവും ഒടുവിലായി 113 കോടി രൂപ കൂടി അനുവദിച്ചെങ്കിലും കേന്ദ്ര സർക്കാർ എംഎസ്‌പി ഇനത്തിലുള്ള തുക അനുവദിക്കാത്തതിനാലാണ് അവശേഷിക്കുന്ന കർഷകർക്ക് സംഭരണ വില കൊടുക്കുന്നതിന് കാലതാമസം നേരിട്ടത്. 

സപ്ലൈകോ മാനേജിങ് ഡയറക്ടർ നാല് ദിവസമായി ഡൽഹിയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നേരിൽകണ്ട് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ എംഎസ്‌പി ഇനത്തിലുള്ള ക്ലെയിം അംഗീകരിച്ചിട്ടുണ്ട്. ഓണാവധിക്ക് ശേഷമുള്ള ബാങ്ക് പ്രവൃത്തി ദിവസങ്ങളിൽ കർഷകർക്ക് തുക ലഭ്യമാക്കുവാൻ കഴിയുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. 

Exit mobile version