Site icon Janayugom Online

മകന്‍ മരിച്ചു; മരുമകളെ വിവാഹം ചെയ്ത് എഴുപതുകാരന്‍

ഉത്തര്‍പ്രദേശിൽ എഴുപതുകാരന്‍ തന്‍റെ മരിച്ചുപോയ മകന്റെ ഭാര്യയായ 28കാരിയെ വിവാഹം ചെയ്തു. ഗൊരഖ്പൂരില്‍ ഛാപിയ ഉമാരോ ഗ്രാമത്തിലെ കൈലാഷ് യാദവാണ് മരുമകളായ പൂജയെ വിവാഹം ചെയ്തത്. ബര്‍ഹല്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ വാച്ച്മാനാണ് ഇയാള്‍. പന്ത്രണ്ട് വര്‍ഷം മുന്‍പാണ് കൈലാഷ് യാദവിന്‍റെ ഭാര്യ മരിച്ചത്. പിന്നാലെ മകനെയും നഷ്ടമായി. അതിനിടെ മരുമകള്‍ മറ്റൊരു വിഹാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. തുടര്‍ന്ന് മരുമകള്‍ കൈലാഷ് യാദവിന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തിയത്.

തുടര്‍ന്ന് ഗ്രാമവാസികളെയും അയല്‍ക്കാരെയും അറിയിക്കാതെ പൂജയെ തന്‍റെ വീട്ടില്‍ വെച്ച് കൈലാഷ് യാദവ് രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വധുവരന്മാരുടെ ചിത്രം പുറത്തുവന്നതോടെയാണ് വിവാഹ വിവരം നാട്ടുകാരുള്‍പ്പെടെ അറിയുന്നത്. സമൂഹമാധ്യമങ്ങളില്‍ വിവാഹ ചിത്രം വൈറലായതോടെ വിവാഹത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് ബർഹൽഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജെഎൻ ശുക്ല പറഞ്ഞു.

Eng­lish Sum­ma­ry: The son died; Sev­en­ty years old mar­ried to daughter-in-law

You may like this video also

Exit mobile version