Site iconSite icon Janayugom Online

എഐഡിഎംകെയുടെ നേതൃത്വം എടപ്പാടിക്കെന്ന് സുപ്രീംകോടതി

തമിഴ് നാട്ടിലെപ്രതിപക്ഷ പാര്‍ട്ടിയായ എഐഡിഎംകെയുടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള അധികാരതര്‍ക്കവും, ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിരിക്കുന്നു. പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമി തുടരനാകും സുപ്രീംകോടതിയുടെ ഉത്തരവിലൂടെ

ഇതു പാര്‍ട്ടിയിലെ മറ്റൊരു വിഭാഗമായ ഒ പനീര്‍ശെല്‍വത്തിനും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. എഐഡിഎംകെയുടെ ട്രഷറാറും,മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഒ പനീര്‍ശെല്‍വത്തെ ഇപിഎസ് വിഭാഗം പുറത്താക്കിയിരുന്നു.പാര്‍ട്ടി ആസ്ഥാനത്തു നടന്ന ജനറല്‍ബോഡിയോഗത്തിലാണ് ഒപിഎസിനെ ഇപിഎസ് വിഭാഗം പുറത്താക്കിയത്.

പ്രസ്തുത യോഗത്തിലാണ് എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടിയുടെ ഇടടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതും.ഇതിനെതിരേയാണ് ഒപിഎസ് കോടതിയെ സമീപിച്ചത്. ഈ തീരുമാനം റദ്ദാക്കി നേരത്തേയുള്ള സ്ഥിതി പോലെ തുടരാനായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

എന്നാല്‍ പനീര്‍ശെല്‍വത്തിന് അനുകൂലമായ സിംഗില്‍ ബഞ്ച് ഉത്തരവ് മദ്രാസ്ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി എടപ്പാടിക്ക് അനുകൂലമായ വിധി നല്‍കിയിരുന്നു. ഈവിധിയാണ് ഇപ്പോള്‍ സുപ്രീംകോടതി ശരിവെച്ചിരിക്കുന്നത്

Eng­lish Summary: 

The Supreme Court said that Edap­pa­di Palaniswamithe lead­er­ship of AIDMK 

You may also like this video:

Exit mobile version