ആന്ധ്രാപ്രദേശില്‍ വയോധികയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. കുപ്പത്ത് വെള്ളിയാഴ്ചയാണ് ചിറ്റൂർ ജില്ലയിലെ തമ്പിഗാനിപള്ളി ഗ്രാമത്തിലെ 65 വയസ്സുള്ള റാണി എന്ന വയോധികയുടെ അന്തിമ ചടങ്ങുകൾക്കായി മൃതദേഹം കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് ശ്മശാനഭൂമിയിലേക്ക് ചുമന്നുകൊണ്ടുപോയത്.
റാണിയുടെ മൃതദേഹം ചുമന്ന നാല് പേർ താഴ്ന്ന ഹൈ ടെൻഷൻ ഇലക്ട്രിക് കേബിളിൽ ചവിട്ടുകയും ഇവര്‍ക്ക് ഷോക്ക് ഏൽക്കുകയും ചെയ്തു. മൂമുനേപ്പ, തിരുപ്പതി, രവീന്ദ്രൻ എന്നിവരാണ് മരണമടഞ്ഞത്. ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. കുപ്പം പൊലീസ് മരിച്ചവരെ തിരിച്ചറിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
English Summary: The team carrying the body to the crematorium was electrocuted; Three people died