Site icon Janayugom Online

വടശേരിക്കരയില്‍ വീണ്ടും കടുവയിറങ്ങി

വടശേരിക്കര കുമ്പളത്താമണ്ണില്‍ വീണ്ടും കടുവയിറങ്ങി ആടിനെ കൊന്നു.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ തുടരുകയാണ്.
പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം.

തിങ്കളാഴ്ച രാത്രി വടശേരിക്കര ചെമ്പരത്തിന്‍മൂട് ഭാഗത്തിറങ്ങിയ കടുവ വലിയമണ്ണില്‍ പി ടി സദാനന്ദന്റെ ആടിനെ പിടിച്ചിരുന്നു. കടുവ ആട്ടിന്‍കുട്ടിയെ ഭക്ഷിച്ചു. അവശിഷ്ടങ്ങള്‍ സദാനന്ദന്റെ വീടിന് 200 മീറ്റര്‍ അകലെ കണ്ടെത്തിയിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ പരിശോധനയില്‍ കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്തെ മറ്റ് ചിലരും കടുവയെ കണ്ടതായി പറയുന്നു. 

Eng­lish Sum­ma­ry; The tiger came at Vadaserikara

You may also like this video

Exit mobile version