Site icon Janayugom Online

തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊന്നു

നാഗ്പൂരിലെ ഗദ്ദിഗോഡം പ്രദേശത്ത് തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊന്നു. 25 കാരനായ അനികേത് താംബെയെയാണ് രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ജയ് സോംകുവാർ (28), ഭൂഷൺ സോംകുവാർ (26) എന്നിവരാണ് പ്രതികൾ.

താംബെയും രണ്ട് പ്രതികളും തമ്മിൽ നേരത്തെ തന്നെ ശത്രുതയുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി ജയ്‌യും ഭൂഷണും താംബെ തങ്ങളെ തുറിച്ചുനോക്കിയതായി ആരോപിച്ച് തർക്കം ആരംഭിച്ചു. തർക്കത്തിനിടയിൽ സംഘം താംബെയെ കുത്തിക്കൊന്നത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

eng­lish sum­ma­ry; The young man was stabbed to death for alleged­ly staring

you may also like this video;

Exit mobile version