Site iconSite icon Janayugom Online

തൃശൂർ പൂരം കലക്കൽ; റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി

തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി.കമ്മിഷണറായിരുന്ന അങ്കിത് അശോകനെതിരെ നടപടി ആവശ്യപ്പെട്ടും കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം സംബന്ധിച്ചുമുൾപ്പെടെയുള്ള വിഷയങ്ങളിൽ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. റിപ്പോർട്ട് വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു . ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ബെഞ്ച് ആണ് ഇക്കാര്യം പറഞ്ഞത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കുള്ള പങ്കും ക്രമസമാധാനപാലനത്തിന് സർക്കാർ സംവിധാനങ്ങളുള്ളതും കോടതി വാദത്തിനിടെ പരാമർശിച്ചു. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

Exit mobile version