Site icon Janayugom Online

രണ്ട് അമേരിക്കന്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്

ഹമാസ് ബന്ദികളാക്കിയ രണ്ടു യുഎസ് പൗരന്മാരെ വിട്ടയച്ചു. ജുദിത് റായ് റാണന്‍ അവരുടെ 17‑കാരിയായ മകള്‍ നതാലി റാണന്‍ എന്നിവരാണ് വെള്ളിയാഴ്ച രാത്രിയോടെ മോചിതരായത്. ഖത്തറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇവരെ മോചിപ്പിച്ചത്.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ കടന്നാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ 200 ഓളം ബന്ദികളില്‍പ്പെട്ടവരാണ് മോചിതരായത്.

ഗാസ അതിര്‍ത്തിയില്‍ കൈമാറ്റം ചെയ്യപ്പട്ട ഇവരെ നിലവില്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ സംരക്ഷണത്തില്‍ യുഎസ് എംബസിയിലേക്ക് മാറ്റിയിട്ടുണ്ട്.

ജുദിത്, തന്റെ അമ്മ തമാര്‍ റാണയുടെ 85-ാം പിറന്നാള്‍ ആഘോഷിക്കുന്നതിനും മകള്‍ നതാലിയുടെ ഹൈസ്‌കൂള്‍ ബിരുദദാനവുയി ബന്ധപ്പെട്ടും ഇസ്രയേലിലെത്തിയതായിരുന്നു. ഇതിനിടെ ഒക്ടോബര്‍ ഏഴിന് ജുദിതിനേയും മകളേയും ഗാസ അതിര്‍ത്തിയോട് ചേര്‍ന്ന കിബ്ബുട്‌സ് നഹാല്‍ ഓസില്‍ ഹമാസ് പിടികൂടിയത്.

Eng­lish Sum­ma­ry: Two Amer­i­cans held hostage by Hamas freed
You may also like this video

Exit mobile version