ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കിഴക്കൻ ജപ്പാനിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. അപകടത്തെ തുടർന്ന് ഷിറോഷിയിൽ ഷിൻകാൻസെൻ ബുള്ളറ്റ് പാളം തെറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂചനലത്തെ തുടര്‍ന്ന് പല ഭാഗങ്ങളിലും നല്‍കിയ സുനാമി മുന്നറിയിപ്പ് തുടരുന്നതായി ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫുകുഷിമ മേഖലയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ടോക്കിയോ നഗരത്തില്‍ വൈദ്യുതി മുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.
വടക്കുകിഴക്കൻ മേഖലയിൽ 156,000 വീടുകളില്‍ വൈദ്യുതി ഇല്ലെന്ന് റീജിയണൽ എനർജി കമ്പനിയായ തോഹോകു ഇലക്ട്രിക് പവർ പറഞ്ഞു. അതേസമയം സ്ഥിതിഗതികൾ സംബന്ധിച്ച് സർക്കാർ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മാധ്യമങ്ങളോട് പറഞ്ഞു. സുനാമി മുന്നറിയിപ്പുള്ളതിനാല്‍ ഫുകുഷിമ ആണവനിലയത്തിലെ പ്രവർത്തനങ്ങൾ പരിശോധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
English Summary: Two killed in Japan earthquake: Tsunami warning issued
You may like this video also