Site icon Janayugom Online

സമാജ് വാദി പാര്‍ട്ടി നേതാവും കുടുംബവും വെടിയേറ്റ് മ രിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി

സമാജ്‌വാദി പാർട്ടി നേതാവിനെയും കുടുംബത്തെയും വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. എസ് പി നേതാവ് രാകേഷ് കുമാർ ഗുപ്തയെയും ഭാര്യയും അമ്മയെയുമാണ് ഉത്തർപ്രദേശിലെ ബുദൗണിൽ വീട്ടിൽ വെടിയെറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ രവീന്ദ്ര ദീക്ഷിതും മകന്‍ സര്‍തക്ക് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരാള്‍ കൂടി കേസില്‍ പ്രതിയായിട്ടുണ്ടെന്നും അയാളെ കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരെ കൊലപ്പെടുത്താന്‍ അക്രമികള്‍ ഉപയോഗിച്ച ആയുധവും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. ഗുപ്തയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രവീന്ദ്ര ദീക്ഷിത്, മകന്‍ സര്‍തക്ക്, രവീന്ദ്രയുടെ സഹോദരന്‍ നിഖില്‍, മകന്‍ അര്‍ച്ചിത് എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ എഫ്ഐആര്‍ ചുമത്തിയിട്ടുണ്ട്.
രാഷ്ട്രീയ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയില്‍ അയച്ചു. അന്വേഷണത്തിനായി ഡോഗ് സ്ക്വാഡിനെയും ഫോറൻസിക് ടീമിനെയും നിയോഗിച്ചതായി പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Two peo­ple have been arrest­ed in con­nec­tion with the shoot­ing death of a Sama­jwa­di Par­ty leader and his family

You may also like this video

Exit mobile version