തിരുവനന്തപുരം പോത്തൻകോട് പാഴ്സൽ നൽകാത്തതിന്റെ പേരില്‍ പായസക്കട തകർത്ത് പായസം വാങ്ങാനെത്തിയവര്‍. കാര്യവട്ടം സ്വദേശി റസീനയുടെ പോത്തൻകോട് റോഡരികിലുള്ള പായസക്കടയാണ് കാറിടിച്ച് തകർത്തത്. പാഴ്സൽ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് പറഞ്ഞതിനാണ് കാറിടിച്ചുകയറ്റി കട തകര്‍ത്തത്.
അമിത വേഗതയിൽ എത്തിയ കാർ പായസക്കട തകർത്തതിനുശേഷം നിർത്താതെ പോയതായി കടയുടമ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. രണ്ടുപേരാണ് വെള്ള സ്കോർപ്പിയോയിൽ എത്തി പായസം പാഴ്സൽ ചോദിച്ചത്. കടയില്‍ കാറിടിച്ച് കയറ്റിയ സമയം റസീനയുടെ മകൻ യാസീൻ കടയിലുണ്ടായിരുന്നെങ്കിലും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വാഹനം നിര്‍ത്താതെ ഓടിച്ച് പോവുകയും ചെയ്തു. സംഭവത്തിന് പിന്നാലെ റസീന പോത്തൻകോട് പൊലീസില്‍ പരാതി നൽകുകയായിരുന്നു. വാഹനം കണ്ടത്താന്‍ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം എന്നാണ് വിവരം.

