Site icon Janayugom Online

യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് രണ്ടാം സെമി പോരാട്ടം

നേഷന്‍സ് ലീഗിലെ രണ്ടാം സെമിഫൈനലില്‍ കരുത്തന്‍മാരായ ബെല്‍ജിയവും ഫ്രാന്‍സും ഏറ്റുമുട്ടും. യുവന്റസ് സ്റ്റേഡിയത്തില്‍ വച്ച് രാത്രി 12.15നാണ് മത്സരം നടക്കുക. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണ് ബെ­ല്‍ജിയം. റൊമേലു ലുക്കാകു ഉള്‍പ്പെട്ട മുന്‍നിര ശക്തമാണ്. ഡെന്മാര്‍ക്ക്, ഇംഗ്ലണ്ട്, ഐസ്‌ലാന്റ് എന്നിവരാണ് ബെല്‍ജിയത്തിന്റെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്നവര്‍.

ആറ് കളിയില്‍ അഞ്ച് ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെയാണ് ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലേക്ക് കടന്നത്.
അതേസമയം താരസമ്പന്നത നിറഞ്ഞ ടീമാണ് ഫ്രാന്‍സിന്റേത്. ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടുമ്പോള്‍ ഫു­ട്­ബോള്‍ ലോകം ഒന്നടങ്കം ആവേശംകൊള്ളുമെന്ന് ഉറപ്പാണ്. ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരാണ് ഫ്രാന്‍സ്. ആന്റോയ്ന്‍ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, ഒലിവര്‍ ജിറൂദ് എന്നിവരടങ്ങിയ മുന്നേറ്റ നിരക്കാര്‍ ബെല്‍ജിയം പ്രതിരോധത്തിന് കടുത്ത വെല്ലുവിളി തന്നെ ഉയര്‍ത്താന്‍ ശേഷിയുള്ളവരാണ്. പോര്‍ച്ചുഗല്‍, സ്വീഡന്‍, ക്രൊയേഷ്യ എന്നീ വമ്പന്‍മാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒരു തോല്‍വിപോലും വഴങ്ങാതെയാണ് ഫ്രാന്‍സിന്റെ വരവ്. ഗ്രൂപ്പ് 3ല്‍ ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവും ഒരു സമനിലയുമാണ് ഫ്രാന്‍സ് നേടിയത്. 

Eng­lish Sum­ma­ry: UEFA cham­pi­ons league

You may also like this video :

Exit mobile version