Site iconSite icon Janayugom Online

യുകെജി വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ചു, കരയാത്തതിന് വീണ്ടും അടി; അധ്യാപിക ഒളിവിൽ പോയി

ബോ‍ർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്ന് പറഞ്ഞ് യുകെജി വിദ്യാർഥിയെ അധ്യാപിക ചൂരൽ കൊണ്ടടിച്ചു. തുടർന്ന് കുട്ടി കരയുന്നില്ലെന്ന് പറഞ്ഞ് അധ്യാപിക വീണ്ടും മർദ്ദിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി. കുരിയച്ചിറ സെൻ്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് അധ്യാപിക ഒളിവിൽ പോയി. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദ്ദനത്തെ തുട‍ർന്ന് കുട്ടിയുടെ കാലിൽ മുറിപ്പാടുകളുമുണ്ട്.

സംഭവത്തിൽ പൊലീസ് കൃത്യമായി ഇടപെടുന്നില്ലെന്നും കുടുംബത്തിന് പരാതിയുണ്ട്. ഇതിനിടെ, അധ്യാപികയ്ക്കെതിരായ പരാതി പിൻവലിക്കുന്നതിനായി സ്കൂൾ അധികൃതർ മാതാപിതാക്കൾക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതായും ആരോപണമുണ്ട്. പരാതി പിൻവലിക്കുകയാണെങ്കിൽ കുട്ടിയ്ക്ക് മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയുമാണ് വാ​ഗ്ദാനം നല്‍കിയിരിക്കുന്നത്.

Exit mobile version