Site icon Janayugom Online

റഷ്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ൻ

കിഴക്കൻ ഉക്രെയ്നിലെ കാർകീവിൽ നടന്ന പോരാട്ടത്തിനിടെ റഷ്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മേജർ ജനറൽ വിറ്റാലി ജെറാസിമോവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉക്രെയ്ൻ പ്രതിരോധ രഹസ്യാന്വേഷണ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ റഷ്യ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

റഷ്യയിലെ സെൻട്രൽ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ 41ആം ആർമിയുടെ മേജർ ജനറൽ, ചീഫ് ഓഫ് സ്റ്റാഫ്, ആദ്യത്തെ ഡെപ്യൂട്ടി കമാൻഡറുമായിരുന്നു ജെറാസിമോവ്. മറ്റു നിരവധി മുതിർന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായും ഉക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ജെറാസിമോവിന്റേത് എന്ന കരുതുന്ന ചിത്രവും ഉക്രെയ്ൻ ഉദ്യോഗസ്ഥർ പങ്കുവച്ചു. രണ്ടാം ചെചെൻ യുദ്ധത്തിലും റഷ്യയുടെ സിറിയൻ ദൗത്യത്തിലും ജെറാസിമോവ് പങ്കാളിയായിരുന്നുവെന്ന് ഉക്രെയ്നിയൻ ഇന്റലിജൻസ് പറയുന്നു.

eng­lish summary;Ukraine kills senior Russ­ian mil­i­tary official

you may also like this video;

Exit mobile version