Site icon Janayugom Online

ഉംറ വിസാ കാലാവധി ദീര്‍ഘിപ്പിച്ചു

തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ഉംറ വിസാ കാലാവധി മൂന്ന് മാസം ദീര്‍ഘിപ്പിച്ചതായി ഹജ്. നിലവില്‍ ഒരു മാസമാണ് വിസ കാലാവധി. ഉംറ മന്ത്രി ഡോ: തൗഫീഖ് അല്‍റബീഅ അറിയിച്ചു. ഉംറ വിസകളില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും സഞ്ചരിക്കാന്‍ സാധിക്കും.
ഇ‑സേവനം വഴി ഉംറ വിസകള്‍ ഇരുപത്തിനാലു മണിക്കൂറിനകം ഇഷ്യു ചെയ്യും. നേരത്തെ ഉംറ സര്‍വീസ് കമ്പനികളും ഏജന്‍സികളും വഴിയാണ് ഉംറ തീര്‍ഥാടകര്‍ക്ക് വിസകള്‍ അനുവദിച്ച് നല്‍കിയത്. സര്‍വീസ് കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്താതെ തന്നെ ഇപ്പോള്‍ ഇ‑സേവനം വഴി ആര്‍ക്കും എളുപ്പത്തില്‍ ഉംറ വിസ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:Umrah visa extended
You may also like this video

Exit mobile version