Site iconSite icon Janayugom Online

ചിത്രക്കുട് ബലാത്സംഗ കേസ്: യുപി മുൻ മന്ത്രി ഗായത്രി പ്രജാപതി കുറ്റക്കാരനെന്ന് കോടതി

ചിത്രക്കുട് ബലാത്സംഗ കേസിൽ ഉത്തര്‍പ്രദേശ് മുൻ മന്ത്രി ഗായത്രി പ്രജാപതിയും മറ്റ് രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. ആശിഷ് ശുക്ല, അശോക് തിവാരി എന്നിവരാണ് പ്രജാപതിക്കൊപ്പം കുറ്റക്കാരായ രണ്ടുപേർ. കേസിലെ മറ്റ് നാല് പ്രതികളെ വെറുതെ വിട്ടു. നവംബർ 12ന് ശിക്ഷ വിധിക്കുമെന്ന് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജി പി കെ റായി അറിയിച്ചു. കേസിൽ 17 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. 

സമാജ്‌വാദി പാർട്ടി സർക്കാരിൽ മന്ത്രിയായിരുന്ന പ്രജാപതിക്കെതിരെ 2017 ഫെബ്രുവരിയിലാണ് കൂട്ടബലാത്സംഗത്തിന് കേസ് എടുക്കുന്നത്. എസ്പിയുടെ മുതിർന്ന നേതാവും കൂട്ടാളികളും രണ്ട് തവണ ബലാത്സംഗം ചെയ്തെന്നും പ്രായപൂർത്തിയാകാത്ത തന്റെ മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും കാട്ടി വീട്ടമ്മ പരാതി നല്‍കുകയായിരുന്നു.

Eng­lish Sum­ma­ry : UP ex min­is­ter found guilty in chi­trakoodu rape case

You may also like this video :

Exit mobile version