Site iconSite icon Janayugom Online

ഇന്ത്യയിൽ നിർമ്മിച്ച ചുമ സിറപ്പ് കഴിച്ച് രാജ്യത്ത് 18 കുട്ടികള്‍ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ

Cough SyrupCough Syrup

ഇന്ത്യയിൽ നിർമ്മിച്ച ചുമ സിറപ്പ് കഴിച്ച് രാജ്യത്ത് 18 കുട്ടികള്‍ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ.നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമ്മിച്ച ഡോക് ‑1 മാക്‌സ് എന്ന കഫ് സിറപ്പ് ഉപയോഗിച്ച് 18 കുട്ടികൾ മരിച്ചതെന്ന് ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരിയോണ്‍ ബയോടെക്കിന്റെ ചുമയ്ക്കുള്ള സിറപ്പായ ഡോക്ക്- വണ്‍ മാക്‌സിനെതിരെയാണ് പ്രസ്താവനയില്‍ ആരോപണം ഉള്ളത്.
ഇക്കാര്യത്തില്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാമ്പിളുകൾ പരിശോധിക്കുന്നത് വരെ മരിയോൺ ബയോടെക്കിന്റെ നോയിഡ യൂണിറ്റിൽ ചുമ സിറപ്പിന്റെ നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്.ഉസ്‌ബെക്കിസ്ഥാന്റെ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച്,സിറപ്പുകളുടെ ലബോറട്ടറി പരിശോധനയിൽ വിഷ പദാർത്ഥമായ എഥിലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് .ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ, മാതാപിതാക്കള്‍ ഫാർമസിസ്റ്റുകളുടെ ഉപദേശപ്രകാരം, കുട്ടികൾക്ക് സാധാരണ ഡോഡില്‍ കൂടുതല്‍ ഡോസുകൾ നൽകി കുട്ടികൾക്ക് സിറപ്പ് നൽകിയതായും അതിൽ പറയുന്നു.ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് കുട്ടികൾ ഈ സിറപ്പ് 2–7 ദിവസത്തേക്ക് വീട്ടിൽ വെച്ച് 2.5 മുതൽ 5 മില്ലി വരെ മൂന്ന് മുതൽ നാല് തവണ വരെ കഴിച്ചതായി കണ്ടെത്തി, ഇത് സാധാരണ ഡോഡില്‍‍ കൂടുതലാണെന്നുംമന്ത്രാലയംഅറിയിച്ചു.ജലദോഷത്തിനുള്ള പ്രതിവിധിയായും സിറപ്പ് ഉപയോഗിച്ചു.

18 കുട്ടികളുടെ മരണത്തെത്തുടർന്ന് രാജ്യത്തെ എല്ലാ ഫാർമസികളിൽ നിന്നും ഡോക്-1 മാക്‌സ് ഗുളികകളും സിറപ്പുകളും പിൻവലിച്ചതായി പ്രസ്താവനയിൽ പറയുന്നു, കൃത്യസമയത്ത് സ്ഥിതിഗതികൾ വിശകലനം ചെയ്ത് നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയ ഏഴ് ജീവനക്കാരെ പിരിച്ചുവിട്ടു.സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെയും (സി‌ഡി‌എസ്‌സിഒ — നോർത്ത് സോൺ) ഉത്തർപ്രദേശ് ഡ്രഗ്‌സ് കൺട്രോളിംഗ് ആന്റ് ലൈസൻസിംഗ് അതോറിറ്റിയുടെയും ടീമുകൾ സംയുക്ത അന്വേഷണം നടത്തുകയാണ്. കഫ് സിറപ്പിന്റെ സാമ്പിളുകൾ തങ്ങളുടെ നിർമ്മാണ യൂണിറ്റിൽ നിന്ന് ശേഖരിച്ചിട്ടുണ്ടെന്നും ഇപ്പോൾ പരിശോധനാ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും ഫാർമസ്യൂട്ടിക്കൽ കമ്പനി അറിയിച്ചു.

ഉസ്ബെക്കിസ്ഥാനിൽ നിന്ന് അപകട വിലയിരുത്തൽ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയിൽ നിർമ്മിച്ച കഫ് സിറപ്പുകൾ സ്കാനറിന് കീഴിൽ വരുന്നത്.ഈ വർഷമാദ്യം, ഗാംബിയയിൽ 70 കുട്ടികളുടെ മരണം ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച ചുമ സിറപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉൽപ്പാദന മാനദണ്ഡങ്ങൾ ലംഘിച്ചതിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഒക്ടോബറിൽ സ്ഥാപനത്തിലെ യൂണിറ്റ് അടച്ചുപൂട്ടിയിരുന്നു.

മെയ്ഡൻകഫ് സിറപ്പിന്റെ ലബോറട്ടറി വിശകലനം ഡൈതലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും കൂടുതല്‍ അളവിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകആരോഗ്യ സംഘടനാ നേരത്തെ പറഞ്ഞിരുന്നു, സർക്കാർ ലബോറട്ടറികളിൽ മെയ്ഡന്റെ ഉൽപ്പന്നങ്ങളുടെ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ വി ജി സോമാനി അഭിപ്രായപ്പെട്ടു

Eng­lish Summary:
Uzbek­istan reports that 18 chil­dren have died after con­sum­ing cough syrup made in India

You may also like this video:

Exit mobile version