കേന്ദ്ര വിജിലൻസ് കമ്മിഷനിലെ (സിവിസി) ഒഴിവിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാജ്യത്തെ പ്രമുഖ പൗരന്മാരുടെ കത്ത്. നിരവധി മാസങ്ങളായി സിവിസിയിൽ ചെയർപേഴ്സൺ, വിജിലൻസ് കമ്മിഷൺ എന്നീ തസ്തികകളിൽ ഒഴിവ് നിലനിൽക്കുന്നതിലെ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് കത്ത് നൽകിയിരിക്കുന്നത്. വിരമിച്ച ജഡ്ജിമാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവരാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.
ഇതുകൂടി വായിക്കുക:പാർലമെന്റിനെ നോക്കുകുത്തിയാക്കുന്ന മോഡി സർക്കാർ
2020 ഒക്ടോബറിൽ ഒരു വിജിലൻസ് കമ്മിഷണർ വിരമിച്ച ശേഷം, സിവിസിയിൽ ചെയർപേഴ്സണും ഒരു കമ്മിഷണറും മാത്രമായിട്ടാണ് നിലവിൽ പ്രവർത്തിക്കുന്നതെന്ന് കത്തിൽ ചൂണ്ടികാട്ടി. 2021 ജൂണിൽ കമ്മിഷണറും രാജിവച്ചശേഷം ഒരൊറ്റ കമ്മിഷണർ മാത്രമാണ് സിവിസിയിൽ നിലവിലുള്ളതെന്നും കത്തിൽ വ്യക്തമാക്കി. തീരുമാനമെടുക്കൽ പ്രക്രിയയുടെ പൂർണത നിലനിർത്തുന്നതിന് സുതാര്യമായ രീതിയിൽ നിയമനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും ബന്ധപ്പെട്ട പൗരന്മാർ ആവശ്യപ്പെട്ടു.
ഇതുകൂടി വായിക്കുക:ജി-7 രാഷ്ട്രങ്ങളെക്കാൾ ഇന്ത്യ വാക്സിൻ നല്‍കിയെന്ന് കേന്ദ്രം
2021 മെയ് നാലിലെ ഒരു സർക്കുലറിൽ സെൻട്രൽ വിജിലൻസ് കമ്മിഷണർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നതായി പേഴ്സണൽ ആന്റ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്, എന്നാൽ നിയമന പുരോഗതി സംബന്ധിച്ച മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല. ഉദ്യോഗാർത്ഥികളുടെ താൽക്കാലിക ലിസ്റ്റിന്റെ പ്രക്രിയയിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനായി സുപ്രീം കോടതി ഒന്നിലധികം വിധികളിൽ നിർദ്ദിഷ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതായും കത്തിൽ പറഞ്ഞു. കൂടാതെ സിവിസിയിലെ നിയമനത്തിൽ സുപ്രീം കോടതി എന്താണ് പറഞ്ഞിരിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കി.
ഇതുകൂടി വായിക്കുക:ഇപിഎഫ് പലിശയ്ക്ക് നികുതി ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
“സ്ഥാപനങ്ങളുടെ ശരിയായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് സമയബന്ധിതവും സുതാര്യവുമായ നിയമനങ്ങൾ പ്രധാനമാണെന്നും” നിയമന പ്രക്രിയയിലെ സ്വേച്ഛാധിപത്യത്തിനെതിരെ സുതാര്യത സംരക്ഷിക്കുകയും പൊതുവിശ്വാസം വളർത്തിയെടുക്കുകയും ചെയ്യുന്നു “എന്ന് പ്രസ്താവിച്ചുകൊണ്ട്, സെക്ഷൻ നാല് പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ എന്ന നിലയിൽ അവർ കത്തില്‍ ആവശ്യപ്പെട്ടു.
English summary: Vacancy in Central Vigilance Commission: eminent citizen draft letter to Modi