Site icon Janayugom Online

ജഹാംഗീര്‍പുരി സംഭവത്തെ പിന്തുണച്ച് വിഎച്ച്പി

jahangirpuri

സുപ്രീംകോടതി ഉത്തരവിനെവെല്ലുവിളിച്ച ജഹാംഗീര്‍പുരിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെ പിന്തുണച്ചു വിഎച്ച്പി രംഗത്ത്. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും രോഹാംഗിയകളും’ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകും. അവരെ ഒഴിവാക്കുന്നതിനുള്ള നടപടികളുമായി മുമ്പോട്ട് പോകുകയാണ് തലസ്ഥാന നഗരിയില്‍, അധികൃതരുടെ ഈനടപടിയെ സ്വാഗതംചെയ്യുന്നതായി വിഎച്ച്പി അഭിപ്രായപ്പെട്ടു.

ബുൾഡോസർ നടപടിയെ സ്വാഗതം ചെയ്‌ത വിഎച്ച്‌പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര കുമാർ ജെയിൻ രംഗത്തു വന്നു അനധികൃത നിർമാണമാണ് ഇവിടെ നടന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും രോഹാംഗിയകളും ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്നതായും വിഎച്ച്പി നേതാവ് പറഞ്ഞു.ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിലെ അനധികൃത നിർമാണത്തിനെതിരെ സർക്കാർ സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. 

ഈ നടപടി വിപുലപ്പെടുത്തണം. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും റോഹിങ്ക്യകളും വലിയ വെല്ലുവിളിയായി മാറിയ നൂറുകണക്കിന് സ്ഥലങ്ങൾ ഡൽഹിക്കുള്ളിലുണ്ടെന്ന് ജെയിൻ പറഞ്ഞു. ക്രമസമാധാന പ്രശ്‌നത്തിന് അതുവഴി രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്.കുറ്റവാളികൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾ കർശന നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും പറയുന്നുഅനധികൃത നിർമ്മാണത്തിനെതിരെ നടപടി ആരംഭിച്ചയുടൻ, ഭയപ്പെട്ടതുപോലെ, മുസ്ലീം നേതാക്കളടക്കം എല്ലാ മതേതര മേലങ്കി അണിഞ്ഞവര്‍ അവരെ പിന്തുണച്ച് തെരുവിലിറങ്ങി,ജെയിൻ പറഞ്ഞു.

അനധികൃത നിർമ്മാണത്തിനെതിരെ ജഹാംഗീർപുരിയിൽ എല്ലാ മതസ്ഥർക്കും എതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്, എന്നിട്ടും എന്തിനാണ് മതേതരത്വം കാംക്ഷിക്കുന്നവര്‍ എന്ന് വിളിക്കപ്പെടുന്ന ജമിയത്ത് ഉലമ-ഇ‑ഹിന്ദ് ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുകയും ബുൾഡോസറിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ എത്തുകയും ചെയ്യുന്നത്. ജുഡീഷ്യറിയെയും ഭരണഘടനയെയും ഈ ആളുകൾ ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ജെയിൻ പ്രതിപക്ഷ നേതാക്കളെ ആക്ഷേപിച്ചു.

അതിനിടെ, ദേശീയ തലസ്ഥാനത്തെ ജഹാംഗീർപുരി മേഖലയിൽ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നടത്തിയ പൊളിക്കൽ ഡ്രൈവിൽ രണ്ടാഴ്ച കൂടി തൽസ്ഥിതി തുടരാൻ സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടു.ജഹാംഗീർപുരിയിൽ നടത്തിയ ഡ്രൈവിനെതിരെ ജമിയത്ത് ഉലമ-ഇ‑ഹിന്ദ് നൽകിയ ഹർജിയിൽ മറുപടി നൽകാൻ ആവശ്യപ്പെട്ട് ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് നോർത്ത് ഡിഎംസിക്കും മറ്റുള്ളവർക്കും നോട്ടീസ് അയച്ചു.ഇടക്കാലാശ്വാസം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ സുപ്രീം കോടതി, വ്യാഴാഴ്ച തൽസ്ഥിതി തുടരുന്ന വിവരം മേയർക്ക് നൽകിയതിന് ശേഷവും നടത്തിയ പൊളിക്കൽ നടപടിയെ ഗൗരവമായി കാണുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Eng­lish Summary:VHP backs Jahangir­puri incident

Youmay also like this video:

Exit mobile version