Site icon Janayugom Online

വിഷുക്കണി

ല്ലൊട്ടു കണിക്കൊന്ന,നിറക്കുവാനുരുളിയില്‍-എന്നുണ്ണിക്കണ്ണനു വിഷുക്കണിയായ് കാഴ്ച വക്കാന്‍
വേനല്‍മഴയില്‍ കുതിര്‍ന്നുപോയൊക്കെയും ഇന്നിതാ-
വറുതിക്കൊരല്പം ശമനമുണ്ടാകിലും
വയലേലകളൊക്കെയും വിണ്ടുകീറികിടപ്പൂ-മഹാ
വ്യാധിയില്‍ ജീവിതം കോറിയിട്ടതുപോല്‍
കൊയ്ത്തുപാട്ടീണവും ദൂരത്തണഞ്ഞു പോയ്
ഏതോ കാലത്തിന്‍ കുത്തൊഴുക്കിലനാവൃതം സംഗതം
വിളയും എെശ്വര്യ ഫലസമ്പത്തുക്കളാല്‍
നിറയുന്ന വിഷുക്കാലവുമെങ്ങോ മറഞ്ഞുപോയ്
വിപണികള്‍ കയ്യടക്കിയ വിഷഫലങ്ങളാല്‍
നിറയുന്നു കണിവട്ടം ഒപ്പംപ്ളാസ്റ്റിക് കണിക്കൊന്നകളാല്‍ നിമഗ്നമായാധുനിക
കണിദര്‍ശനവും
നല്കിടാം വിഷുക്കൈനീട്ടം ഇനി തപാലില്‍; പിന്നെ ദൂരത്തുള്ളൊരു-
മാതാക്കള്‍ തന്നനനുഗ്രഹവും നേടിടാം
വീഡിയോക്കോളില്‍!
സമ്പല്‍സമൃദ്ധമാം വിഷുവിങ്ങെത്തുമ്പോള്‍
അന്‍പെഴും കാലത്തെ ഈവിധം
മുന്നില്‍ പകര്‍ത്തിടാം
വിഷുപക്ഷി പാട്ടും വിളവെടുപ്പും വിത്തും
കൈക്കോട്ടുമായുള്ളോ-
രുഴുതു മറിക്കലും
വെറും വൈലോപ്പിള്ളിതന്‍ കാവ്യസങ്കല്പമായ് മാറുമ്പോള്‍
മാവുപൂക്കുന്നതും അനുബന്ധമെന്നോണം പൂക്കള്‍ ഉലാവുന്നതും
കാളും വെയിലിലും കൂകൂ എന്നോതി കിളികള്‍ ഒാടിമറയുന്നതും
ഒക്കെയും വെറും ദിവാസ്വപ്നമായ് മാറുമ്പോള്‍
ഇത്ഥമെന്‍ പുതു കാല കൈനീട്ടമെന്നപോല്‍ നല്കിടാം ഒരു വിഷുക്കണി;
ഓര്‍മ്മയായ് മാറുന്നൊരു മകരക്കൊയ്ത്തിന്‍ ബാക്കിപത്രം.

നന്ദകുമാര്‍ ചൂരക്കാട്

Exit mobile version