Site iconSite icon Janayugom Online

നേപ്പാളില്‍ വോട്ടെടുപ്പ് ആരംഭിച്ചു; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നു പേര്‍

നേപ്പാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിക്ക്‌ ആരംഭിച്ച വോട്ടെടുപ്പ്‌ വൈകിട്ട്‌ അഞ്ചോടെ അവസാനിക്കും. മൂന്ന്‌ നേതാക്കളാണ്‌ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നത്‌. മുൻ കാഠ്‌മണ്ഡു മേയറും രാഷ്‌ട്രീയ സ്വതന്ത്ര പാർടി നേതാവ്‌ ബാലേന്ദ്ര ഷാ, നേപ്പാളി കോൺഗ്രസ്‌ നേതാവ്‌ ഗഗൻ ഥാപ്പ, ജെൻ സി പ്രതിഷേധങ്ങളെ തുടർന്ന്‌ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്, ലെനിനിസ്റ്റ്) പ്രസിഡന്റുമായ കെ പി ശർമ ഒലി എന്നിവരാണ്‌ ഏറ്റുമുട്ടുന്നത്‌. 

തിങ്കളാഴ്‌ച അർധരാത്രിയാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനിച്ചത്‌. 18.9 ദശലക്ഷം പേരാണ്‌ വോട്ടർമാർ. 165 സീറ്റുള്ള പ്രതിനിധിസഭയിലേക്ക്‌ 3406 സ്ഥാനാർഥികളാണ്‌ മത്സരിക്കുന്നത്‌. സുപ്രീംകോടതിവിധി പ്രകാരം രാജ്യത്തെ നിയമങ്ങൾ പാലിക്കാത്ത സമൂഹമാധ്യമ അക്ക‍ൗണ്ടുകൾ വിലക്കിയതിന്‌ പിന്നാലെയാണ്‌ നേപ്പാളിൽ കലാപമാരംഭിച്ചത്‌. കലാപത്തെത്തുടർന്ന്‌ സിപിഎൻ (യുഎം– എൽ) ചെയർമാൻകൂടിയായ കെ പി ശർമ ഒലിക്ക്‌ പ്രധാനമന്ത്രിപദം രാജിവയ്‌ക്കേണ്ടി വന്നു. കലാപത്തിൽ 77 പേർ കൊല്ലപ്പെട്ടു. മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനാണ്‌ നിലവിൽ ഭരണച്ചുമതല. 

Exit mobile version