Site icon Janayugom Online

കാരുണ്യ പദ്ധതിക്ക് 150 കോടി കൂടി

കാരുണ്യ ആരോഗ്യപദ്ധതിക്ക് 150 കോടി കൂടി ധനകാര്യ വകുപ്പ് അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതോടെ 338 കോടി രൂപയാണ് കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിക്കായി ആകെ അനുവദിച്ചത്. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ചികിത്സാ പദ്ധതിയാണ് കാസ്പ്. പെട്ടെന്നുണ്ടാകുന്ന ഭാരിച്ച ചികിത്സാ ചെലവുകൾ സാധാരണ കുടുംബങ്ങളെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളി വിടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്.
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴില്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലും പദ്ധതിയുടെ സേവനം ലഭ്യമാണ്. ഒരു മണിക്കൂറില്‍ ശരാശരി 180 രോഗികള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നുവെന്നാണ് കണക്ക്. 1667 ചികിത്സാ പാക്കേജുകൾ ആണ് നിലവിൽ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്.

eng­lish sum­ma­ry; 150 crores more for the Karun­ya scheme

you may also like this video;

Exit mobile version