Site icon Janayugom Online

അമ്മയെ കൊലപ്പെടുത്തിയ കേസിൽ 17കാരി അറസ്റ്റിൽ

തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പതിനേഴുകാരിയായ പെൺകുട്ടിയെ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്തു. അയൽപക്കത്തുള്ള രണ്ട് പുരുഷ സുഹൃത്തുക്കളുമായുള്ള സൗഹൃദത്തെ എതിർത്തതിനാണ് പെൺകുട്ടി അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച പുലർച്ചെയാണ് വണ്ണാർ മേഖലയിൽ സംഭവം നടക്കുന്നത്.

മുനിയലക്ഷ്മി എന്ന സ്ത്രീയാണ് മരിച്ചത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മകൾ മൃതദേഹത്തിനരികിൽ ഇരിക്കുകയായിരുന്നു. രണ്ട് പേർ മുനിയലക്ഷ്മിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയെന്നാണ് പെൺകുട്ടി പറഞ്ഞത്. പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പുരുഷ സുഹൃത്തുക്കളുടെ സഹായത്തോടെ പെൺകുട്ടി അമ്മയെ കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തിയത്.

ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുനിയലക്ഷ്മി ഒറ്റയ്ക്കാണ് താമസിക്കുന്നത്. 17 വയസ്സുള്ള പെൺകുട്ടിയും അവളുടെ അനുജത്തിയും ഒരു ഇളയ സഹോദരനും പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്രദേശത്തെ ആൺകുട്ടികളോട് സംസാരിച്ചതിന് മുനിയലക്ഷ്മി പെൺകുട്ടിയെ ശകാരിക്കുകയും മർദിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

പിടിയിലായ മറ്റ് രണ്ട് പ്രതികളും പെൺകുട്ടി തങ്ങളെ വിളിച്ച് കൊലപാതകം ആസൂത്രണം ചെയ്തതായി സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഐപിസി സെക്ഷൻ 448, 294 ബി, 302, 146/2 എന്നീ വകുപ്പുകൾ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

eng­lish summary;17-year-old girl arrest­ed for killing moth­er in Tamil Nadu’s Thoothukudi

you may also like this video;

Exit mobile version