Site iconSite icon Janayugom Online

പശ്ചിമേഷ്യയിൽ 19 സൈനിക കേന്ദ്രങ്ങൾ, സുരക്ഷക്കായി 50,000 സൈനികരും; കച്ചമുറുക്കി യുഎസ്

പശ്ചിമേഷ്യയിൽ അശാന്തത വിതച്ച് യുഎസ് ആക്രമണങ്ങൾക്ക് തുടക്കമിട്ടപ്പോൾ അതിന് പിന്നിൽ ആത്മവിശ്വാസത്തിന്റെ കരുത്തുമുണ്ട്. നിരവധി പശ്ചിമേഷ്യൻ രാജ്യങ്ങളിലായി സ്ഥിരം സൈനിക താവളങ്ങളുള്ള യുസിന് ഇവിടങ്ങളിലായി 50,000 ത്തോളം സൈനികരുമുണ്ട്. യുഎഇ, സൗദി അറേബ്യ, ഇറാഖ്, ബഹ്റൈൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്, ഖത്തർ എന്നീ പശ്ചിമേഷ്യൻ രാജ്യങ്ങളിലാണ് യുസിന് സ്ഥിരം സൈനിക കേന്ദ്രങ്ങൾ ഉള്ളത്. കൂടാതെ ഇവിടുത്തെ പല കേന്ദ്രങ്ങളിലും മുങ്ങി കപ്പലുകളും മിസൈൽവേധക്കപ്പലുകളും പോർ വിമാനങ്ങളുമുണ്ട്. 

യുഎഇയിൽ 3500, ഇറാഖിൽ 2,500, മനാമയിൽ 9000 സൈനികരുണ്ട്. ബഹ്റിനിലെ മനാമയിൽ 9000, കുവൈത്തിൽ 13,500, ഖത്തർ അൽ ഉദൈദ് എയർബേസിൽ 10,000 യുഎസ്‌ സൈനികരും ഏത് അക്രമണത്തിനുമൊരുങ്ങി രംഗത്തുണ്ട്. യുഎസ് ഇറാനിൽ ആക്രമണം നടത്തിയപ്പോൾ പശ്ചിമേഷ്യയിലെ സൈനികരോട് ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. ഇറാന്റെ മറുപടി എന്താകുമെന്നാണ് ലോകരാജ്യങ്ങൾ നിരീക്ഷിക്കുന്നത്. തങ്ങളെ ആക്രമിച്ചാൽ യുഎസ് താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് സുരക്ഷയ്ക്ക് ഇതു ഭീഷണിയാണ്. യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂത്തികൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. 

Exit mobile version