Site iconSite icon Janayugom Online

കൊച്ചി ഡിഎല്‍എഫ് ഫ്ലാറ്റിലെ 350 താമസക്കാര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും, രോഗം പടര്‍ന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം

കൊച്ചി കാക്കനാട്ടെ ഡിഎല്‍എഫ് ഫ്സാറ്റില്‍ ഛര്‍ദ്ദിയും, വയറിളക്കവുമായി 350പേര്‍ ചികിത്സ തേടി. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകള്‍ ശേഖരിച്ചു 15 ടവറുകളിലായി 1268 ഫ്ലാറ്റില്‍ അയ്യായിരത്തിന് മുകളില്‍ ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ.

ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും.

Eng­lish Summary:
350 res­i­dents of Kochi DLF flats suf­fer from vom­it­ing and diar­rhoea, sus­pect­ed to have spread through drink­ing water

You may also like this video:

Exit mobile version