Site iconSite icon Janayugom Online

യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ ടെന്നസി സ്റ്റേറ്റ് ലൈനിന് സമീപമുള്ള മിസിസിപ്പിയില്‍ നടന്ന വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. ടേറ്റ് കൗണ്ടിയിലെ അർക്കബുട്ട്‌ലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവയ്പ്പിനെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സംശയിക്കുന്ന ഒരു പുരുഷനായ പ്രതി കസ്റ്റഡിയിലുണ്ടെന്നും ഗവർണർ ടേറ്റ് റീവ്സിന്റെ ഓഫീസാണ് അറിയിച്ചത്. പ്രതി ഒറ്റയ്ക്ക് ആക്രമണം നടത്തിയെന്നാണ് വിശ്വാസം. എന്നാൽ ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. തിരിച്ചറിയാനാകാത്ത ഒരു പ്രതി കസ്റ്റഡിയിലുണ്ടെന്ന് ടേറ്റ് കൗണ്ടി ഷെരീഫിന്റെ ഡിസ്പാച്ചർ ഷാനൻ ബ്രൂവറും സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും ബ്രൂവർ പറഞ്ഞു.

അന്വേഷണ സംഘവുമായി ഫോണിലൂടെ ബന്ധപ്പെടാൻ കഴിഞ്ഞില്ല, ഇമെയിൽ സന്ദേശത്തോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണ വിവരം അറിഞ്ഞതിന് പിന്നാലെ സമീപത്തെ ഒരു പ്രാഥമിക വിദ്യാലയവും ഒരു ഹൈസ്കൂളും അടച്ചിട്ടു. അപകട ഭീഷണി ഒഴിഞ്ഞതോടെ ഇവ വീണ്ടും തുറന്നിട്ടുണ്ട്. വിദ്യാർത്ഥികളും ജീവനക്കാരും സുരക്ഷിതരാണെന്നും കോൾഡ്വാട്ടർ എലിമെന്ററി സ്കൂളിന്റെ ഫേസ്ബുക്ക് പേജിൽ അറിയിപ്പെത്തി. അസോസിയേറ്റഡ് പ്രസ്/യുഎസ്എ ടുഡേ ഡാറ്റാബേസ് പ്രകാരം ജനുവരി 23ന് ശേഷം യുഎസിൽ നടക്കുന്ന ആദ്യ കൂട്ടക്കൊലയാണിത്.

Eng­lish Sam­mury: Six peo­ple were fatal­ly shot Fri­day in a small town in rur­al Mississippi

Exit mobile version