Site icon Janayugom Online

ട്രോളിങ്‌ നിരോധനം നിലവിൽ വന്നു

സംസ്ഥാനത്ത്‌ ട്രോളിങ്‌ നിരോധനം നിലവിൽ വന്നു. ജൂലൈ 31 വരെ 52 ദിവസമാണ്‌ നിരോധനം. ഇൻ ബോർഡ് വള്ളങ്ങൾക്കും ചെറുയാനങ്ങൾക്കും ഇത്‌ ബാധകമായിരിക്കില്ല. ദിവസങ്ങളോളം കടലില്‍ കഴിയുന്ന വലിയ ബോട്ടുകള്‍ മടങ്ങിയെത്തി തുടങ്ങി. ഇതര സംസ്ഥാന ബോട്ടുകളും തീരം വിട്ടു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂർ ഫിഷറീസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. 

ചെറുയാനങ്ങളുടെ സുരക്ഷയ്ക്കായി ലൈഫ്‌ഗാർഡുകളെയും സീ റെസ്‌ക്യൂ സ്‌ക്വാഡിനെയും നിയോഗിച്ചു. ഉപരിതല മത്സ്യബന്ധനത്തിനുപോകുന്ന വള്ളങ്ങളുടെ സുരക്ഷയ്ക്കായി ഇക്കുറി മൂന്ന്‌ മറൈൻ ആംബുലൻസ്‌ പ്രവർത്തിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ നിർബന്ധമായും ബയോമെട്രിക് ഐഡി കാർഡും സുരക്ഷാ ഉപകരണങ്ങളും കരുതണമെന്ന് നിര്‍ദേശമുണ്ട്.

Eng­lish Summary:A ban on trolling came into effect
You may also like this video

Exit mobile version