മങ്കട കൂട്ടിലില്‍ യുവാവിനെ സദാചാരഗുണ്ടാസംഘം തല്ലിക്കൊന്ന കേസില്‍ അഞ്ച് മുസ്ലീം ലീഗ് പ്രവർത്തകർ കുറ്റക്കാരാണെന്ന് മഞ്ചേരി ഒന്നാം അഡീഷണല്‍ കോടതി. മൂന്നുപേരെ വെറുതെ വിട്ടു. ജഡ്ജ് എം തുഷാറാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയതായി പ്രഖ്യാപിച്ചത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (40), സഹോദരന്‍ ഷറഫുദ്ദീന്‍ (33), പട്ടിക്കുത്ത് സുഹൈല്‍ (34), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍(52), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന്‍ (43) എന്നിവരാണ് പ്രതികൾ. ചെണ്ണേക്കുന്നന്‍ ഷഫീഖ്(34), മുക്കില്‍ പീടിക പറമ്പാട്ട് മന്‍സൂര്‍ (34), അമ്പലപ്പള്ളി അബ്ദുല്‍ നാസര്‍(35) എന്നിവരെ വെറുതേവിട്ടു.
2016 ജൂൺ ആറിന് കേസിനാസ്‌പദമായ സംഭവം. മങ്കട കൂട്ടിലിലെ ഒരു വീട്ടിലെത്തിയ നസീറിനെ (40) പരിസരവാസികളായ ലീഗുകാർ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാഷ്‌ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു ആക്രമണം നടന്നത്.

