Site iconSite icon Janayugom Online

റാഞ്ചിയിലെ ബാറില്‍ തോക്കുമായെത്തിയ അക്രമി ഡിജെയെ വെടിവെച്ചുകൊന്നു

ജാര്‍ഖണ്ഡ് റാഞ്ചിലെ ബാറില്‍ തിങ്കള്‍ പുലര്‍ച്ചെ തോക്കുമായെത്തിയ അക്രമി ‍ഡിജെയെ വെടിവെച്ചുകൊന്നു. പുലര്‍ച്ചെ 1.18ന് നാല് കൂട്ടാളികള്‍ക്കൊപ്പം എത്തിയ അക്രമി മദ്യം ആവശ്യപ്പെടുകയായിരുന്നു. പ്രവൃത്തിസമയമല്ലെന്നു പറഞ്ഞ് ആവശ്യം ജീവനക്കാര്‍ നിരാകരിച്ചതോടെ വാക്കേറ്റമായി.

തുടര്‍ന്നാണ് റൈഫിള്‍ ഉപയോഗിച്ച് വെടിവെച്ചത്. ഷോര്‍ട്ട്സ് മാത്രം ധരിച്ച്, ടീഷര്‍ട്ട് കൊണ്ട് മുഖം മറച്ച് എത്തിയ അക്രമി ഡിജെ സന്ദീപ് പ്രമാണിക്കിനെ തൊട്ടടുത്തെത്തി വെടിവെയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

സന്ദീപിനെ ആശുപത്രയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സന്ദീപിനെ വെടിവച്ച ശേഷം പാര്‍ക്കിംങ് ഏരിയയിലെത്തിയ അക്രമി അന്തരീക്ഷത്തിലേക്ക് വെടിവെയ്ക്കുന്നതും ദൃശ്യങ്ങളുണ്ട്. ഹാര്‍ സ്വദേശി അഭിഷേക് സിങ്ങാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

Eng­lish Summary:
A gun-tot­ing assailant shot dead a DJ at a bar in Ranchi

You may also like this video:

Exit mobile version