Site iconSite icon Janayugom Online

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആം ആദ്മി പാർട്ടി; സഖ്യത്തിനില്ലെന്ന് പ്രഖ്യാപനം

ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. കോൺഗ്രസ് ഉൾപ്പെടെ ഒരു പാർട്ടിയുമായും സഖ്യം ഉണ്ടാകില്ലെന്ന് ആം ആദ്മി പാർട്ടി ഡൽഹി വക്താവ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തും. 

2024‑ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘ഇന്ത്യാ’ മുന്നണിയുടെ ഭാഗമായിരുന്നെങ്കിലും, അതിനുശേഷം മുന്നണിയുടെ കാര്യമായ യോഗങ്ങളൊന്നും നടക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ നിർബന്ധിതമായതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ബിഹാറിൽ മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പാർട്ടി ആരംഭിച്ചതായി ആം ആദ്മി പാർട്ടി ജോയിന്റ് സെക്രട്ടറി മനോരഞ്ജൻ സിംഗ് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ആം ആദ്മി പാർട്ടി കൺവീനർ സൗരഭ് ഭരദ്വാജ് ഒരാളുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയത്. 

Exit mobile version