Site icon Janayugom Online

ഗർഭഛിദ്രം; അൻപതു വർഷം പഴക്കമുള്ള വിധി റദ്ദാക്കി യുഎസ് സുപ്രീം കോടതി

അമേരിക്കയിൽ ഗർഭഛിദ്രത്തിന് നിയമസാധുത നൽകിയ 1973 ലെ ചരിത്രപ്രധാനമായ വിധി സുപ്രീം കോടതി റദ്ദാക്കി. ഗർഭഛിദ്രം നടത്താൻ സ്ത്രീകൾക്കുള്ള ഭരണഘടനാപരമായ അവകാശം അംഗീകരിക്കുന്ന റോ വേഴ്സസ് വെയ്ഡ് കേസിലെ ഉത്തരവാണ് ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി റദ്ദാക്കിയത്.

തെറ്റായ വിധി ആയിരുന്നു റോ വേഴ്സസ് വെയ്ഡ് എന്ന് ജസ്റ്റിസ് സാമുവൽ അലിറ്റോ പറഞ്ഞു. 1973 ൽ ഈ വിധി വന്ന ശേഷം യുഎസിൽ ഗർഭഛിദ്രം ഏറെ വർധിച്ചിരുന്നു.

ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാണെന്ന വിധി റദ്ദാക്കിയതോടെ സംസ്ഥാനങ്ങൾക്ക് ഗർഭഛിദ്രം നിരോധിച്ചു നിയമം നിർമിക്കാം. മിസിസിപ്പി ഉൾപ്പെടെ 13 സംസ്ഥാനങ്ങൾ ഇതിനു നിയമം ഉണ്ടാക്കിയിട്ടുണ്ട്. യാഥാസ്ഥിതികരും റിപ്പബ്ലിക്കൻ പാർട്ടിയും ഗർഭഛിദ്രം നിരോധിക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു.

യുഎസിനെ 150 വർഷം പിന്നോട്ടടിക്കുന്ന തീരുമാനമാണിതെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. രാജ്യത്തിനും ജുഡീഷ്യറിക്കും ഇതൊരു ദുർദിനമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish summary;Abortion; U.S. Supreme Court over­turns 50-year-old ruling

You may also like this video;

Exit mobile version