Site icon Janayugom Online

സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്താൻ പ്രതികള്‍ ഗൂഢാലോചന നടത്തി:വീട്ടിലേക്കുപോയ സിദ്ധാര്‍ത്ഥനെ ആക്രമിച്ചത് തിരിച്ച് വിളിച്ചുവരുത്തി

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ എസ് സിദ്ധാർഥനെ ആക്രമിക്കുന്നതിന് പ്രതികള്‍ ഗൂഢാലോചന നടത്തിയതായി പൊലീസ്. സംഭവത്തിൽ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം കൂടി ചുമത്തി. വീട്ടിലേക്ക് പോയ സിദ്ധാർഥനെ തിരിച്ചു വിളിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പൊലീസ് വ്യക്തമാക്കി. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പൊലീസ് വ്യക്തമാക്കിയത്.

ആദ്യ ഘട്ടത്തിൽ മർദ്ദനം, തടഞ്ഞു വയ്ക്കൽ ഉൾപ്പെടുയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇതോടെ ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തി പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നു ആരോപണം ഉയർന്നു. പിന്നാലെയാണ് ക്രിമിനൽ ഗൂഢാലോചന കുറ്റം കൂടി ചുമത്താൻ തീരുമാനിച്ചത്. മർദ്ദനത്തിലും വ്യക്തമായ ഗൂഢാലോചന നടന്നതായി പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: Accused con­spired to kill Sid­dharth: Sid­dharth who had gone home was called back by the attackers

You may also like this video

Exit mobile version