Site icon Janayugom Online

എന്നെ അടിച്ച പൊലീസൊന്നും ജീവനോടെ ഇല്ല: ലഹരി വിട്ടപ്പോള്‍ കരഞ്ഞ് മാപ്പു പറഞ്ഞ് യുവാവ്

പൊലീസ് ഉ​ദ്യോ​ഗസ്ഥർക്ക് നേരെ വധഭീഷണി മുഴക്കി കസ്റ്റഡിയിലെടുത്ത മോഷണ കേസ് പ്രതി. തന്നെ അടിച്ച പൊലീസൊന്നും ജീവനോടെ ഇല്ലെന്നും, പുറത്തിറങ്ങിയാല്‍ പൊലീസുകാരെ വധിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തിരുവനന്തപുരം, വെള്ളറട സ്വദേശിയായ സൈവിനാണ് ലഹരിയിൽ പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്. എന്നാൽ പിറ്റേന്ന് ലഹരി ഇറങ്ങിയപ്പോൾ പൊലീസിനോട് കരഞ്ഞു മാപ്പ് പറഞ്ഞു.

വീടുകളിൽ കയറിയിറങ്ങി മോഷ്ടിച്ചതിനെ തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ തന്നെ അടിച്ചിട്ടുള്ള ഒരു പൊലീസുകാരും ജീവനോടെയില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. തന്നെ കുറിച്ച് അന്വേഷിച്ചാൽ കുടുതൽ അറിയാമെന്നും വെല്ലുവിളിച്ചു. അതേസമയം അന്വേഷണത്തിൽ യുവാവ് പറഞ്ഞതു പോലെ ഇയാൾ ആരേയും കൊന്നിട്ടില്ലെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.

മോഷണശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry: Accused in theft case threat­ened the police
You may also like this video

Exit mobile version