Site icon Janayugom Online

ഗോമാംസം കഴിച്ചുവെന്നാരോപണം; മുസ്ലിം യുവാവിനെ തല്ലിക്കൊന്നു

ബിഹാറില്‍ ഗോമാംസം കഴിച്ചുവെന്നാരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. സമസ്തിപുരിലെ ജനതാദള്‍ (യു) പ്രാദേശിക നേതാവു കൂടിയായ മുഹമ്മദ് ഖലീല്‍ ആലം (34) ആണ് ആള്‍ക്കൂട്ട കൊലയ്ക്ക് ഇരയായത്. ഖലീലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം നദിക്കരയില്‍ നിന്നു പൊലീസ് കണ്ടെടുത്തു. തല്ലിക്കൊന്ന ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചതാണെന്നു കരുതുന്നു. ഖലീലിനെ കാണാനില്ലെന്നു കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി 4 ദിവസത്തിനു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. പരാതി നല്‍കിയ ശേഷം ഖലീലിന്റെ ഫോണില്‍ നിന്നു ചിലര്‍ വീട്ടുകാരെ വിളിച്ചു ഖലീലിനെ മോചിപ്പിക്കുന്നതിനായി പണം ആവശ്യപ്പെട്ടതായും പറയുന്നു.

ഗോമാംസം കഴിച്ചിട്ടുണ്ടോയെന്നു ചോദിച്ചു ഖലീലിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ടു മര്‍ദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബിഹാറില്‍ ക്രമസമാധാന നില തകര്‍ന്നതിനു തെളിവാണു ഭരണകക്ഷിയായ ജെഡിയുവിന്റെ നേതാവു തന്നെ ആള്‍ക്കൂട്ട കൊലയ്ക്ക് ഇരയായതെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു.

Eng­lish sum­ma­ry; Accused of eat­ing beef; Mus­lim youth beat­en to death

You may also like this video;

Exit mobile version