Site icon Janayugom Online

വയറു നിറയെ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ആരോപിക്കും, പിന്നാലെ പണം ആവിശ്യപ്പെടും; അഞ്ച് അംഗ സംഘം പിടിയില്‍

ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കുകയും തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയില്‍. പൂച്ചോലമാട് പുതുപ്പറമ്പില്‍ ഇബ്രാഹിം(33), അബ്ദുറഹ്മാന്‍ (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണില്‍ഹൗസിലെ സുധീഷ് (23), താട്ടയില്‍ നാസിം (21) എന്നിവരെയാണ് വേണ്ടര പൊലീസ് പിടികൂടിയത്.

വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയില്‍നിന്ന് സംഘം ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച സംഘം. അവസാന കഷണത്തിന് പഴകിയ രുചിയുണ്ടെന്ന് ആരോപിച്ചാണ് തര്‍ക്കം. തുടര്‍ന്ന് ഉടമയുടെ നമ്പറുമായി ഹോട്ടലില്‍ നിന്നിറങ്ങി സംഘം പരാതി നല്‍കാതിരിക്കണമെങ്കില്‍ നാല്‍പതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. 

വിലപേശലിനൊടുവിൽ 25,000 രൂപ നല്‍കിയാല്‍ പരാതി നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമയെ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും അറിയിച്ചതിനെ തുടര്‍ന്നാണ്. ഹോട്ടൽ ഉടമ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഭീഷണിക്ക് വഴങ്ങാതിരുന്ന വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ മൂന്നാഴ്ച മുന്‍പ് ഇവർ പൂട്ടിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 

Eng­lish Summary:accusing food poi­son­ing then demand for mon­ey; Five-mem­ber gang arrested
You may also like this video

Exit mobile version