പഞ്ചാബിലെ ലുധിയാനയിൽ കാരനായ ദേശീയ കബടി താരം തേജ്‌പാൽ സിംഗ് വെടിയേറ്റ് മരിച്ചു. 26 വയസായിരുന്നു. കാറിലെത്തിയ സംഘം തേജ്പാലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിൽ വെടിയേറ്റ തേജ്പാല്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരിച്ചത്.
മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞതായും അവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

