Site icon Janayugom Online

ഇന്ത്യയിലെ വൈവിധ്യങ്ങള്‍ ഇല്ലാതാക്കാന്‍ ബിജെപി ശ്രമമെന്ന് അസദുദ്ദീന്‍ ഒവൈസി

ബിജെപി മുസ്ലീം സമൂഹത്തിന് എതിരാണെന്നു ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു. അതിന്‍റെ ഭാഗമായിട്ടു വേണം ഹലാല്‍മാംസം, മുസ്ലീംങ്ങളുടെ തൊപ്പി, താടി എന്നിവ അപകടമാണെന്നുള്ള ബിജെപിയുടെ പ്രഖ്യാപനങ്ങള്‍ . ഇന്ത്യയില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങള്‍ അവസാനിപ്പിക്കുകയാണ് ബിജെപിയുടെ ജഥാര്‍ത്ഥ അജണ്ടയെന്നും അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു.

സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ വെറും വാചകം മാത്രമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കാൻ ഒവൈസി പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വരും തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന്അസദുദ്ദീന്‍ ഒവൈസിയുടെ കൂടെയുണ്ടായിരുന്ന സംസ്ഥാന പ്രസിഡന്‍റ് ഷൗക്കത്ത് അലി അഭിപ്രായപ്പെട്ടുഭാവിയിൽ സമാജ്‌വാദി പാർട്ടിയിലെ നിരവധി നേതാക്കൾ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ ചേരുമെന്നും അലി അവകാശപ്പെട്ടു.

ബിജെപിയെ പരാജയപ്പെടുത്താൻ മുസ്‌ലിംകൾ എല്ലായ്‌പ്പോഴും മതേതര ശക്തികളെ പിന്തുണച്ചിട്ടുണ്ടെന്ന് അലി പറഞ്ഞു.ജനങ്ങൾ ഇപ്പോൾ എഐഎംഐഎമ്മിലേക്കാണ് വരുന്നത്. ഈസ്റ്റ് യുപി, പുർവാഞ്ചൽ, സെൻട്രൽ യുപി, ബുന്ദേൽഖണ്ഡ് എന്നിവിടങ്ങളിലാണ് ഞങ്ങൾ മത്സരിക്കുന്നത്. സമാജ്‌വാദി പാർട്ടി നേതാക്കൾ എംഐഎമ്മിൽ ചേരും. 2017ലെ തിരഞ്ഞെടുപ്പ് മാധ്യമങ്ങളിലൂടെ ബിജെപി ധ്രുവീകരിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ സമാജ്‌വാദി പാർട്ടിക്ക് കഴിയുമെന്നാണ് മുസ്‌ലിംകൾ കരുതിയത്. സ്വാതന്ത്ര്യത്തിനു ശേഷം, ബിജെപിയെ പരാജയപ്പെടുത്താൻ മുസ്ലീങ്ങൾ എല്ലായ്പ്പോഴും മതേതര ശക്തികളെ പിന്തുണച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങൾ പറഞ്ഞുകൊണ്ട് തന്റെ പാർട്ടി മേധാവി ഒവൈസി ഒരിക്കലും ധ്രുവീകരിച്ചിട്ടില്ലെന്ന് അലി അഭിപ്രായപ്പെട്ടു.പാർട്ടി സമുദായത്തിന് വേണ്ടി പോരാടുന്നത് തുടരുമെന്നും പറഞ്ഞു.മുസ്ലീം പ്രദേശങ്ങളിൽ എടിഎമ്മുകൾ കരിമ്പട്ടികയിൽ പെടുത്തിയതിനാൽ ദേശീയ വാർത്തയായി. അത് ഹിന്ദു-മുസ്ലിം പ്രശ്നമായി മാറി. യുപിയിലെ മുസ്ലീം പ്രദേശങ്ങളിൽ ബാങ്കുകളൊന്നും തന്നെയില്ല. ഈ പ്രദേശങ്ങളിൽ സ്കൂളുകളോ ശരിയായ ആശുപത്രികളോ മരുന്നുകളോ ഇല്ല. ഇതിനെല്ലാം വേണ്ടി ഞങ്ങൾ പോരാടും, അലി പറഞ്ഞു.

കഴിഞ്ഞ മാസം, കാൺപൂരിലെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, മദ്രസകളിലും സർവേ നടത്താൻ ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു, വഖഫ് സ്വത്ത് സർക്കാർ ലക്ഷ്യമിടുന്നുവെന്നും ഒവൈസി ആരോപിച്ചു, മദ്രസകളുടെ സർവേയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞുയുപി സർക്കാര്‍ എന്തുകൊണ്ടാണ് വഖഫ് സ്വത്തുക്കളിൽ മാത്രം സർവേ നടത്തുന്നത്? ഹിന്ദു എൻഡോവ്‌മെന്റ് ബോർഡ് പ്രോപ്പർട്ടികൾക്കും ഇത് ബാധകവുമല്ല ആരെങ്കിലും സർക്കാർ വഖഫ് സ്വത്തായി നിയമവിരുദ്ധമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, കോടതിയിൽ പോരാടുക, ട്രിബ്യൂണലിൽ പോകുക. യുപി സർക്കാർ വഖഫ് സ്വത്ത് ലക്ഷ്യമിട്ട് അത് തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. ഇത്തരമൊരു ടാർഗെറ്റഡ് സർവേ തീർത്തും തെറ്റാണ്. ഇത് മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള ആസൂത്രിത ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Summary:
Asadud­din Owaisi says BJP is try­ing to elim­i­nate diver­si­ty in India

You may also like this video:

Exit mobile version