Site icon Janayugom Online

രാജ്യത്ത് വര്‍ഗീയ കലാപം ആളിക്കത്തിക്കാന്‍ ശ്രമം: മുസ്‌ലിം പള്ളിയില്‍ കാവിക്കൊടി നാട്ടി സംഘപരിവാര്‍

saffron flag

രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്തിക്കാന്‍ സംഘപരിവാര്‍ ശ്രമം. രാമനവമി ദിനത്തില്‍ രാജ്യവ്യാപകമായി സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചതിനുപിന്നാലെ മുസ്‌ലിം പള്ളികളില്‍ അതിക്രമിച്ച് കയറുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്ത്.

രാമനവമിയോടനുബന്ധിച്ച് ബിഹാറിലെ മുസാഫർപൂരിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്‌‌ലിം പള്ളിയില്‍ അതിക്രമിച്ച് കയറിയത്. പള്ളിയുടെ മതിലില്‍ ചാടിക്കടന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പള്ളിയുടെ മിനാരത്തില്‍ കാവിക്കൊടി സ്ഥാപിക്കുന്നതിന്റെ ദൃശ്യവും വെളിയില്‍ വന്നിട്ടുണ്ട്.വാളുകളും ഹോക്കി സ്റ്റിക്കുകളുമായി ഇയാള്‍ക്ക് പിന്തുണ അറിയിച്ച് നിരവധി പേര്‍ ബൈക്കുകളില്‍ പള്ളിയ്ക്ക് പുറത്ത് കാവല്‍ നിന്നു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്ത് വന്നിരുന്നു. രാമനവമി ആഘോഷിക്കുന്നതിനിടെ മുഹമ്മദ്പൂർ ഗ്രാമത്തിലെ ദാക് ബംഗ്ലാ പള്ളിയ്ക്ക് മുന്നിൽ ചിലര്‍ ഘോഷയാത്ര നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിൽ എഫ്‌ഐആർ രേഖപ്പെടുത്തിയതായി മുസാഫർപൂർ എസ്എസ്പി ജയന്ത് കാന്ത് സ്ഥിരീകരിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം സംഭവത്തിനു ശേഷം വർഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Eng­lish Sum­ma­ry: Attempt to ignite com­mu­nal riots in the coun­try: Sangh Pari­var plant­i­ng saf­fron flag in a mosque

You may like this video also

Exit mobile version