Site iconSite icon Janayugom Online

ബീഹാറിൽ അനധികൃത പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

ബീഹാറിലെ സിവാൻ ജില്ലയിൽ അനധികൃത പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഹുസൈൻ ഗഞ്ച് ബ്ലോക്കിലെ ബർഗാം ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് അപകടം നടന്നത്. പടക്കങ്ങൾ നിർമ്മിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായ മുർത്താസ അൻസാരി(50) ആണ് മരിച്ചത്. സ്ഫോടനത്തിൽ ഇയാളുടെ കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മുഖ്യമന്ത്രി നിതീഷ് കുമാർ ‘സമൃദ്ധി യാത്രയുടെ’ ഭാഗമായി ഹുസൈൻ ഗഞ്ചിൽ സന്ദർശനം നടത്തുന്ന അതേ ദിവസം തന്നെയാണ് സ്ഫോടനം നടന്നതെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പരിപാടി നടന്ന സ്ഥലത്തുനിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് അപകടം നടന്ന വീട്. മുമ്പ് പടക്കങ്ങൾ നിർമ്മിച്ചതിന് മുർത്താസ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായി അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Exit mobile version