Site iconSite icon Janayugom Online

തെലങ്കാനയിൽ ബിആര്‍എസ് എംപിക്ക് കുത്തേറ്റു; അക്രമി പിടിയില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെലങ്കാനയിൽ ബിആര്‍എസ് എംപിക്കുനേരെ ആക്രമണം. ദുബ്ബാക്ക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും മേധക്ക് എംപിയുമായ കോത്ത പ്രഭാകര്‍ റെഡ്ഡിക്ക് നേരെയാണ് ആക്രമണം നടന്നത്. ഹസ്തദാനം നൽകാനെന്ന വ്യാജേന എത്തിയ ആള്‍ എംപിയെ കത്തിക്കൊണ്ട് കുത്തുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഒരു പാസ്റ്ററുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. എംപി അണികൾക്കൊപ്പം നടന്നു നീങ്ങവെ ഒരു അജ്ഞാതന്‍ പെട്ടന്ന് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. എംപിയുടെ മുന്നിലേക്ക് എത്തിയ അക്രമി അരയിൽ കരുതിയ കത്തി പുറത്തെടുത്ത് വയറ്റില്‍ കുത്തുകയായിരുന്നു. ആദ്യം പരിഭ്രമിച്ചെങ്കിലും ഉടന്‍ തന്നെ ബിആര്‍എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അക്രമിയെ പിടികൂടി. പിന്നാലെ എം പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംപിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അക്രമിയെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: BRS Dub­bak can­di­date and MP Kotha Prab­hakar Red­dy stabbed dur­ing elec­tion campaign
You may also like this video

Exit mobile version