Site iconSite icon Janayugom Online

വാഹനാപകടത്തിന് കാരണം കുഞ്ഞ്: 18 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചുകൊന്ന് മാതാപിതാക്കള്‍

പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചുകൊന്ന് മാതാപിതാക്കള്‍. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ സൈലയിലാണ് സംഭവം. റൂഹി എന്ന പെണ്‍കുഞ്ഞാണ് മാതാപിതാക്കളുടെ ക്രൂരതയില്‍ മരിച്ചത്. കുഞ്ഞ് കാരണമാണ് തങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതെന്നും മോശം കുഞ്ഞാണെന്നും ആരോപിച്ചായിരുന്നു കൊലപ്പെടുത്തിയത്. പ്രതികളായ മൻസുഖ് ജോഗ്രാജിയ (38), ഭാര്യ പ്രകാശ്ബെൻ (35) എന്നിവരെ അറസ്റ്റ് ചെയ്തു.
ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയെയാണ് ഇവര്‍ കൊന്നത്. 

ഏപ്രില്‍ 28നാണ് കുഞ്ഞിന്റെ മൃതദേഹം സമീപത്തെ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ കുഞ്ഞിന്റെ ദേഹത്ത് മുറിവുകളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒരു ക്ഷേത്രത്തില്‍ പോകുന്നവഴിയില്‍ അപകടമുണ്ടായതായും അതിന് കാരണം കുഞ്ഞാണെന്ന് ആരോപിച്ച് കഴുത്തുഞെരിച്ച് ഇവര്‍ കൊല്ലുകയായിരുന്നുവെന്നം പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Car acci­dent caused by baby: Par­ents stran­gle 18-month-old baby
You may also like this video

Exit mobile version