Site icon Janayugom Online

ബംഗാളിൽ 14കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

ബംഗാളിൽ 14കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി സിബിഐ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്യുന്ന ആദ്യത്തെ പ്രതിയാണ് ഇയാൾ. കേസിലെ മൂന്നാം പ്രതി രാംജിത് മല്ലിക്കിനെയാണ് അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.

നാദിയ ജില്ലയിലെ രംഘാട്ട് മേഖലയിൽ നിന്നാണ് രാംജിത് മല്ലിക്കിനെ സിബിഐ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. നേരത്തെ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ ഉൾപ്പെടെ രണ്ട് പ്രതികളെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏപ്രിൽ നാലിനാണ് നാദിയ ജില്ലയിലെ ഹൻസ്ഖാലിയിൽ ജന്മദിന പാർട്ടിക്കിടെ 14 കാരി കൂട്ടബലാത്സംഗത്തിനിരയായി മരിച്ചത്. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ മറവിൽ ആക്രമിക്കപ്പെട്ട പെൺകുട്ടി അന്നു തന്നെ മരിച്ചിരുന്നു. ഗജ്ന ഗ്രാമ പഞ്ചായത്തിലെ തൃണമൂൽ അംഗവും പാർട്ടിയുടെ പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ സമർ ഗോലയുടെ മകൻ ബ്രജ്ഗോപാലാണ് മകളുടെ മരണത്തിന് പ്രധാന ഉത്തരവാദിയെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

Eng­lish sum­ma­ry; CBI makes first arrest in Ben­gal teen’s rape, mur­der case

You may also like this video;

Exit mobile version