Site icon Janayugom Online

ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

മദ്യനിരോധനമുള്ള ലക്ഷദ്വീപിൽ എല്ലായിടത്തും മദ്യം ലഭ്യമാക്കാനുള്ള ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരടുബില്ലിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടി കേന്ദ്രസർക്കാർ. 30 ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാണ് അഡീഷണൽ ജില്ലാ കളക്ടർ ഡോ. ആർ ഗിരിശങ്കറിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്.
എക്സൈസ് കമ്മിഷണറെ നിയമിക്കൽ, എക്സൈസ് വകുപ്പ് രൂപവല്‍ക്കരിക്കൽ, മദ്യനിർമ്മാണം, സംഭരണം, വില്പന, വ്യാജമദ്യ വില്പനയ്ക്കുള്ള ശിക്ഷ എന്നിവയടക്കം വിശദമായ ചട്ടങ്ങളാണ് കരടുബില്ലിൽ ഉള്ളത്. നിലവിൽ ജനവാസമില്ലാത്ത അഗത്തിയിൽ നിന്ന് ഒമ്പത് മൈൽ അകലെയുള്ള ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മാത്രമാണ് നിയന്ത്രണത്തോടെ മദ്യം വിളമ്പുന്നത്. വില്പന കവരത്തി, മിനിക്കോയ്, കടമം റിസോർട്ടുകളിലേയ്ക്കു കൂടി വ്യാപിപ്പിക്കാൻ ശ്രമം നടന്നെങ്കിലും ജനകീയ പ്രതിരോധം കാരണം ഉപേക്ഷിക്കുകയായിരുന്നു.
ബിൽ നിലവിൽ വന്നാൽ 1979ലെ മദ്യനിരോധന നിയമം ഇല്ലാതെയാവും. ദ്വീപിലെ സമാധാന ജീവിതത്തിന് ഭംഗമുണ്ടാക്കുന്നതാണ് കരടുബില്ലെന്നും ഇതിനെ ശക്തിയുക്തം എതിർക്കുമെന്നും ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പറഞ്ഞു.

Eng­lish sum­ma­ry; Cen­tral gov­ern­ment to pro­vide liquor in Lakshadweep

you may also like this video;

Exit mobile version