Site icon Janayugom Online

മന്ത്രി അബ്ദുറഹിമാനെ തീവ്രവാദിയെന്ന് വിളിച്ച് പള്ളി വികാരി

ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനെ തീവ്രവാദിയെന്ന് വിളിച്ച് വിഴിഞ്ഞം സമരസമിതി നേതാവും പള്ളി വികാരിയുമായ തിയോഡോഷ്യസ് ഡിക്രൂസ്. മുല്ലൂരില സമരവേദിക്ക് സമീപം മാധ്യമങ്ങളോടാണ് ഇയാൾ മന്ത്രിക്കെതിരെയുള്ള അതിരുവിട്ട അധിക്ഷേപം നടത്തിയത്.
മന്ത്രിയുടെ പേരിൽതന്നെ ഒരുതീവ്രവാദിയുണ്ട്. അബ്ദുറഹിമാന് സമരക്കാരോടല്ല, അഹമ്മദ് ദേവർകോവിലിനോടാണ് കൂറെന്നും തിയോഡോഷ്യസ് ആക്ഷേപിച്ചു. തീര്‍ത്തും ജാതീയമായ അധിക്ഷേപമാണ് മുസ്‌ലിം നാമധാരികളായ രണ്ട് മന്ത്രിമാര്‍ക്കെതിരെയും വികാരി നടത്തിയത്. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു എന്നിവർക്കെതിരെയും അധിക്ഷേപങ്ങൾ നടത്തി. ലത്തീൻകാരുടെ വോട്ടുവാങ്ങി ജയിച്ച ആന്റണി രാജു ചതിയനാണെന്നാണ് വികാരിയുടെ പരാമര്‍ശം.
ഞായറാഴ്ച വിഴിഞ്ഞം സ്റ്റേഷനുനേരെയുണ്ടായ ആക്രമണം സർക്കാരും സർക്കാരിന്റെ ഗുണ്ടകളുമാണ് നടത്തിയതെന്ന ആരോപണവും വികാരിയില്‍നിന്നുണ്ടായി.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും വിരുദ്ധമായി നിലകൊള്ളുന്നത് രാജ്യദ്രോഹകുറ്റമാണെന്ന് ഇന്നലെ നടന്ന വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധ സംഗമത്തിന്റെയും സെമിനാറിന്റെയും ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വി അബ്ദുറഹിമാന്‍ പ്രസ്താവിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണം തേടിയാണ് ചില മാധ്യമങ്ങള്‍ സമരസ്ഥലത്തെത്തി തിയോഡോഷ്യസ് ഡിക്രൂസിനെ കണ്ടത്.

Eng­lish Sum­ma­ry: Church vic­ar called Min­is­ter Abdur­rah­man a terrorist

You may also like this video

Exit mobile version