Site icon Janayugom Online

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത് 39 പേര്‍; ദുരിതത്തിലായവരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും മരണപ്പെട്ടവര്‍ക്ക് നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു.മഴക്കെടുതിയില്‍ ഒരാഴ്ചക്കിടെ 39 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആറുപേരെ കാണാതായി. അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ദുരിതത്തിലായവരെ സര്‍ക്കാര്‍ കൈവിടില്ല.

ഇരട്ട ന്യൂനമര്‍ദ്ദമാണ് അതിതീവ്ര മഴക്ക് കാരണമായത്. മഴക്കെടുതി മൂലം ദുരിതത്തിലായ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാന്‍ 304 ക്യാമ്ബുകള്‍ തുറന്നു. 3851 കുടുംബങ്ങള്‍ ഇവിടെയുണ്ട്. ക്യാമ്ബുകളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ശേദം നല്‍കി. 217 വീടുകള്‍ക്ക് പൂര്‍ണമായും 1393 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ഏകോപിത പ്രവര്‍ത്തനമാണ് ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ നടന്നുവരുന്നത്. റവന്യു, പൊലീസ്, ഫയര്‍ഫോഴ്സ്, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ എന്നിവ ചേര്‍ന്ന് ജനപങ്കാളിത്തത്തോടെ നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 11 ടീമുകളും സംസ്ഥാനത്തുണ്ട്. എയര്‍ഫോഴ്സ്, നേവി ഹെലികോപ്റ്ററുകള്‍ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry : cm pinarayi vijayan on rain deaths in assembly

You may also like this video :

Exit mobile version