Site iconSite icon Janayugom Online

പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യ; ലൈംഗിക ബന്ധത്തിൽ ഏർപെട്ടതായി സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ബലാത്സംഗ കേസിൽ ആരോപണം ഉന്നയിച്ച യുവതി ബിജെപി നേതാവിന്റെ ഭാര്യയാണെന്നും ഇവരുമായി ലൈംഗിക ബന്ധത്തിൽ ഏർപെട്ടതായി സമ്മതിച്ചും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയ ജാമ്യ ഹര്‍ജിയില്‍ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. നാളെ ഹര്‍ജി കോടതി പരിഗണിക്കും. യുവതിയുമായി പരിചയം ഫേസ്ബുക്കിലൂടെയാണെന്ന് ഹർജിയിൽ പറഞ്ഞു. 

ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നും യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ് രാഹുൽ ഹർജിയിൽ പറയുന്നു. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പരാതിക്കാരി തന്നോട് പറഞ്ഞു. തനിക്ക് അവരോട് സഹതാപം തോന്നി. തുടര്‍ന്ന് ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്ധത്തിലേക്ക് അത് വളര്‍ന്നു. ബന്ധത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്നയാളാണ് യുവതി. യുവതി ഗര്‍ഭിണിയായി എന്ന വാദം തെറ്റാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജിയില്‍ വാദിക്കുന്നത്. 

Exit mobile version