Site iconSite icon Janayugom Online

കോണ്‍ഗ്രസിന്റെ മഹാ പഞ്ചായത്ത് വേദിയിലെ അവഹേളനം; ശശി തരൂര്‍ സ്റ്റിയറിംങ് കമ്മിറ്റി ബഹിഷ്കരിച്ചു

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ജയിച്ച തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍ക്കായി കെപിപിസിസി സംഘടിപ്പിച്ച വിജയോത്സവം മഹാപഞ്ചായത്തിനിടെ വേദിയില്‍ തന്നെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ശശി തരൂര്‍ സ്റ്റിയറിംങ് കമ്മിറ്റി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നു.കൊച്ചിയിലെ സംഭത്തിന് ശേഷമാണ് ശശി തരൂര്‍ തന്റെ തീരുമാനങ്ങളില്‍ മാറ്റം വരുത്തിയത് .അപമാനിക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം അറിയിച്ച തരൂർ ഇന്ന് കേരളത്തിലേക്ക് മടങ്ങും. അദ്ദേഹം കോഴിക്കോട് നടക്കുന്ന പുസ്തകോത്സവത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

നേരത്തെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കേണ്ടി വരുന്നതിനാൽ പുസ്തകോത്സവത്തിലെ പരിപാടിയിൽ നിന്നും തരൂർ ഒഴിവാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊച്ചിയിലെ മഹാ പഞ്ചായത്തിൽ ഉണ്ടായ ദുരനുഭവത്തിന് പിന്നാലെ, ഒഴിവാക്കിയ ഈ പരിപാടിയിൽ താൻ പങ്കെടുക്കാമെന്ന് അദ്ദേഹം സംഘാടകരെ അറിയിക്കുകയായിരുന്നു.കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫാണ് മഹാ പഞ്ചായത്തിൽ അധ്യക്ഷത വഹിച്ചത്.

പ്രതിപക്ഷ നേതാവ് വിഡി.സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം സച്ചിൻ പൈലറ്റ്, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, കർണാടക മന്ത്രി കെജെജോർജ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, എംഎം.ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെുടുത്തിരുന്നു

Exit mobile version